51 അക്ഷരങ്ങളുടെ മഹത്വം വിളമ്പുന്ന പ്രബുദ്ധ കേരള മലയാളിയുടെ മനസാക്ഷിയെ 51 വെട്ട് വെട്ടി കൊലപ്പെടുത്തിയതിൻ്റെ ഒരു വ്യാഴവട്ടം തികയുന്ന ഈ 2026 മേയ് 4 ന് കേരളത്തിലെ ജനം ആവശ്യപ്പെടുന്നു, ഞങ്ങൾക്കറിയണം ടി.പി.ചന്ദ്രശേഖരനെ കൊല്ലിച്ച ആക്രമിനൽ ആരാണെന്ന്. ജനങ്ങൾക്കറിയണം എന്ന സന്ദേശം കൂടിയുണ്ട്. ഷുഹൈബിൻ്റെ രക്തം വീഴ്ത്താൻ ഉത്തരവിട്ട താരാണെന്ന് ജനത്തിനറിയണം, ചോര തിളയ്ക്കുന്ന യൗവനങ്ങളായ ശരത് ലാലിനെയും ക്രിപേഷിനേയും അരിയിൽ ഷുക്കൂറിനെയും തെരുവിൽ വെട്ടിവീഴ്ത്തിയവർ ആരാണെന്നും ആ കൊലയാളികളെ സംരക്ഷിച്ചവർ ആരാണെന്നും ഇനിയെങ്കിലും തുറന്ന ചർച്ചയ്ക്കും നടപടികൾക്കും കേരള സമൂഹം തയാറാകണം. യുഡിഎഫിന് ഈ വിജയം ഈ മേയ് 4 എന്ന ദിനത്തിൽ തന്നെ തന്നത് അതിനാണ്. ഈ ദിനം ഒരു നിമിത്തമാണ്. ആ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ യുഡിഎഫ് അന്തസുള്ള ഒരു ഭരണം നടത്തിയെന്ന് ജനത്തിന് വിശ്വസിക്കാം.
കുലംകുത്തിയെന്ന് വിളിച്ച് ടി.പി.ചന്ദ്രശേഖരനെ അവഹേളിച്ച ചെറ്റയുടെ ഭരണത്തെ ജനം തൂക്കിയെറിഞ്ഞിട്ടുണ്ട്. വെറും ഒരു സൈക്കോ ക്രിമിനലിന് പോലും കേരളത്തിലെ സാക്ഷര ജനതയെ 10 വർഷം പറ്റിക്കാൻ കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി കർശന നടപടികൾക്ക് തയാറാകണം യുഡിഎഫ്. മാറ്റണം എന്ന് ജനത്തിന് താൽപര്യം തോന്നിയ അവസ്ഥയിൽ ക്രിമിനൽ രാഷ്ടീയത്തെ തൂക്കിയെടുത്ത് ഉള്ളിലിടാൻ ഉള്ള ആർജവം യുഡിഎഫ് കാണിക്കണം. ടി.പി.ചന്ദ്രശേഖരൻ, ഷുഹൈബ്, ശരത്ത് ലാൽ- ക്രിപേഷ്, അരിയിൽ ഷുക്കൂർ തുടങ്ങി നീതിക്ക് വേണ്ടി നിലവിളിക്കുന്ന രക്ത തുള്ളികൾ ഏറെയാണ്. നാൻ പെറ്റ മകനേ എന്ന് ഒരമ്മ നിലവിളിച്ചപ്പോൾ ആ വിലാപമുയർന്നത് ചെങ്കോട്ടയ്ക്കുള്ളിലെ ചതിയൻമാരേയോർത്താണ്. ആ അമ്മയ്ക്ക് കിട്ടണം നീതി.
ഒപ്പം വെറ്ററിനറി കോളജിൽ കമ്യൂണിസ്റ്റ് അലവലാതി പിള്ളേരും രാഷ്ട്രീയ കഴപ്പ് കയറിയ അധ്യാപകരും ചേർന്ന് ഇഞ്ചിഞ്ചായി കൊന്ന സിദ്ധാർത്ഥിൻ്റെയും അതിനും മുൻപ് കൊന്നെറിഞ്ഞ ജിഷ്ണു പ്രണോയ് യുടേയും ഒടുവിൽ ഈയിടെ വരെ കാംപസുകളിൽ പിടഞ്ഞു വീണ നിതിൻ രാജ് വരെയുള്ള പാവങ്ങളുടെ ജീവനെടുത്ത സംഭവങ്ങളിലെ നിജസ്ഥിതി ജനത്തിന് അറിയേണ്ടതുണ്ട്. ഈ കേസുകളിലെല്ലാം തുടരന്വേഷണവും പുനരന്വേഷണവും അതിവേഗം നടപ്പിലാക്കണം. പല കേസുകളിലും പിടിയിലായ പ്രതികൾ കഴിഞ്ഞ 10 വർഷം പിണറായി ഭരണത്തിൻ്റെ അഹങ്കാരത്തിൽ നടത്തിയ അഴിഞ്ഞാട്ടങ്ങൾകൂടി അന്വേഷിക്കണം. പരോളിൻ്റെ പേരിൽ നടത്തിയ തട്ടിപ്പുകൾ പുറത്തു കൊണ്ടുവരണം. പുനർവിചാരണ നടത്തണം. ഗൂഡാലോചന കേസിൽ വിശദമായ അന്വേഷണവും പുനരന്വേഷണവും നടത്തണം. ഈ കൊലകൾക്ക് നിർദ്ദേശം നൽകിയവരേയും പ്രതികളെ സംരക്ഷിച്ചവരേയും അറസ്റ്റ് ചെയ്യണം. ഈ കേസുകളിലെ ഒന്നാം പ്രതിയും സൂത്രധാരനും പിടികിട്ടാപുള്ളിയുമായിട്ടും കേസിൽ നിന്ന് രക്ഷപ്പെട്ട് വിലസിയ ആ ഭീകരൻ്റെ കൈകളിൽ വിലങ്ങ് വീഴണം എന്നാഗ്രഹിക്കാത്തവർ കുറവാണ്. ആഭ്യന്തര വകുപ്പ് ചെന്നിത്തലയ്ക്കും തിരുവഞ്ചൂരിനും ഒന്നും കൊടുക്കാതെ സണ്ണി ജോസഫ് തന്നെ കൈകാര്യം ചെയ്യണം. സാധ്യമെങ്കിൽ സണ്ണി ജോസഫ് തന്നെ മുഖ്യമന്ത്രിയാകണം. അതിന് സാധ്യമല്ലെങ്കിൽ ആഭ്യന്തര വകുപ്പ് മാത്യു കുഴൽനാടന് കൊടുക്കണം. ജനത്തിന് അറിയേണ്ട ഒരു പാട് ഉത്തരങ്ങൾ ഉണ്ട്. അക്കമിട്ട് പറയാം. 1. ലാവലിൻ കേസിലെ കള്ളനെ പിടിക്കണം, 2. ട്രാവൻകൂർ ടൈറ്റാനിയത്തെ മുടിച്ച പെരുങ്കള്ളൻമാരെ പിടിക്കണം. 3 ശബരിമല മോഷ്ടാക്കളിൽ ഒരുത്തൻ പോലും രക്ഷപ്പെടരുത്. 4. പൊതുമരാമത്ത് കൊള്ളക്കാരനെ പിടിക്കണം. 5. വെള്ളപ്പൊക്കം സൃഷ്ടിച്ച് ജനത്തെ കൊലയ്ക്ക് കൊടുത്ത വൃത്തികെട്ടവൻമാരേ പൊക്കി അകത്തിടണം.6. ദുരിതാശ്വസ ഫണ്ടിൽ കൊള്ള നടത്തിയ പെരുച്ചാഴികളെ പിടിച്ചുകെട്ടി അകത്തിടണം. 7. കരിമണൽ കർത്ത മാർക്ക് കേരളത്തെ വിറ്റവൻമാരെ പിടികൂടണം.8. മതഭീകരവാദികളെ കൊണ്ട് സ്വർണവും ഈന്തപ്പഴവും ഇറക്കുമതി ചെയ്തവരെ പൊക്കണം. 9. എല്ലാത്തിനും അപ്പുറം നീതിമാനായ സാക്ഷൻ ഉമ്മൻ ചാണ്ടി എന്ന കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയെ ഇഞ്ചിഞ്ചായി കൊലയ്ക്ക് കൊടുത്തനാറിയ കൊണേശൻമാരേയും അവരുടെ വെപ്പാട്ടികളായ തേവിടിശ്ശിമാരേയും പൂട്ടണം. 10. ഇവയ്ക്കെല്ലാം ചുക്കാൻ പിടിച്ച് കേരളത്തെ തുരന്നു തീർത്ത അവരുടെ തലവൻ എന്നവകാശപ്പെടുന്നു ആ പര നാറിയെ ജനകീയ വിചാരണ ചെയ്യാൻ അനുവദിക്കണം.
തട്ടിപ്പ് വെട്ടിപ്പ് ചതി വഞ്ചന മോഷണം കൊള്ള കൊള്ളിവയ്പ് കള്ളക്കടത്ത് വ്യഭിചാരം പീഡനം ബലാൽസംഗം കൊലപാതകം ക്വട്ടേഷൻ പെൺവാണിഭം ആഭിചാരം കലാപം എന്നിവയൊക്കെയഥേഷ്ടം നടപ്പിലാക്കി കേരള സമൂഹത്തെ നശിപ്പിച്ച് നാണം കെടുത്തിയ നികൃഷ്ടജന്മത്തെ ജനത്തിന് വിചാരണ ചെയ്യാൻ അവസരമൊരുക്കണം. കുഞ്ഞാലിക്കുട്ടി, ചെന്നിത്തല തുടങ്ങിയ സമവായ സാഹോദര്യ ബിംബങ്ങൾ ഇടപെടാതെ ഇത്തരം വിഷയങ്ങളിൽ ജനതാൽപര്യം സാധ്യമാക്കാൻ യുഡിഎഫ് തയാറാകണം. അവഹേളിതരായി ഗതികെട്ട് അലയാനുള്ളതല്ല ആ ആത്മാക്കളുടെ ജന്മങ്ങൾ. ഒത്തുതീർപ്പ് നടത്തി സമാധാനം സൃഷ്ടിക്കാമെന്ന് വ്യാമോഹിച്ച് തള്ളിക്കളയാനുള്ളതല്ല ആ ചിന്തിയ ചോരക്കണങ്ങൾ. നീതി ലഭിക്കണം അവർക്ക് .അവരുടെ കുടുംബങ്ങൾക്ക്, അവരെ സ്നേഹിച്ച ഈ മലയാളി സമൂഹത്തിന്. മേയ് 4 നൽകുന്ന സൂചന അതാണ്.
Those souls, yearning for revenge, reach Pinarayi Parappuram. The real criminals in those cases must be brought before the people.






















